GK ( 205 )
മലബാറിന്റെ സ്വന്തം
കത്തിയാണിത്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ മലപ്പുറമാണ് ഈ കത്തിയുടെ ജന്മദേശം.
കനം കൂടിയ, മൂർച്ചയുള്ള വായ് ഭാഗവും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന
കൊളത്തുമാണ് ഈ കത്തിയുടെ പ്രത്യേകതകൾ. അര മീറ്ററോളം
നീളമുള്ള ഈ കത്തി തുകലുറയിലാണ് സാധാരണ സൂക്ഷിക്കുക.

മലപ്പുറം കത്തി കൊണ്ട് മുറിവു പറ്റിയാൽ അത് ഉണങ്ങാൻ ബുദ്ധിമുട്ടാണ്. കത്തി നിർമിക്കാൻ
ഉപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണ് ഇതെന്ന് പറയപ്പെടുന്നു.
ചില ലോഹപ്പണിക്കാർക്കു മാത്രമേ
ഈ ലോഹക്കൂട്ട് അറിയൂ. പാണ്ടിക്കാട്,
കരുവാരക്കുണ്ട് ,ഇരുമ്പഴി എന്നിവിടങ്ങളിലാണ് ഇവർ ഉണ്ടായിരുന്നത്.
ഒമാനിലെ ഗോത്ര ജീവിതവുമായി
മലപ്പുറം കത്തിക്ക് വലിയ ബന്ധമുണ്ടത്രേ..! 'ഖഞ്ചാർ' എന്ന് പേരുള്ള അവരുടെ പരമ്പരാഗത കത്തിയുടെ വകഭേദമാണ് മലപ്പുറം
കത്തി എന്ന് വിദഗ്ധർ പറയുന്നു.
മാൻകൊമ്പ് ഉപയോഗിക്കുന്നത്
നിയമ വിരുദ്ധമായതിനാൽ ഇന്ന് ഉണ്ടാക്കുന്ന കത്തികളുടെ പിടി മരത്തടി കൊണ്ടാണ് നിർമിക്കുന്നത്.
( ബാലരമ ഡൈജസ്റ്റ മെയ് 13 ,2017 )
Good
ReplyDeleteJazakallahbkhair